കീവ്: യുക്രെയ്ൻ നാറ്റോ അംഗത്വത്തിനായി സമ്മർദം ചെലുത്തില്ലെന്ന് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. തിങ്കളാഴ്ച രാത്രി എബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സെലൻസ്കി സുപ്രധാന പ്രഖ്യാപനം നടത്തിയത്.
പുടിൻ സ്വതന്ത്രമായി അംഗീകരിച്ച രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ പദവിയിൽ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും സെലൻസ്കി പറഞ്ഞു. ഇതോടെ യുദ്ധം അവസാനിക്കാനുള്ള വഴി തെളിയുകയാണെന്നാണ് കരുതുന്നത്.
യുക്രെയ്നെ ആക്രമിക്കാൻ പുടിൻ പറഞ്ഞ കാരണങ്ങളിൽ പ്രധാനപ്പെട്ടവയിലാണ് സമവായമാകാമെന്ന നിലപാടിൽ സെലൻസ്കി എത്തിയിരിക്കുന്നത്.
യുക്രെയ്നെ അംഗീകരിക്കാൻ നാറ്റോ തയാറല്ല. നാറ്റോ വിവാദപരമായ കാര്യങ്ങളെയും റഷ്യയുമായുള്ള ഏറ്റുമുട്ടലിനെയും ഭയപ്പെടുന്നു. മുട്ടുകുത്തി നിന്ന് എന്തെങ്കിലും യാചിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.