ക്രിമിയയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ യുക്രെയ്ൻ.
ആക്രമണത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്നും വിഘടനവാദികളാകാം സംഭവത്തിന് പിന്നിലെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കിയുടെ ഉപദേഷ്ടാവ് മിഖായ്ലോ പോദോൽയാക് അറിയിച്ചു.
ചൊവാഴ്ച നൊവോഫെദോരിവ്ക പ്രദേശത്തുള്ള സാകി വ്യോമതാവളത്തിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.