പാരിസ് ∙ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടിങ് ഞായറാഴ്ച നടക്കും. നിലവിലെ പ്രസിഡന്റും ‘ഓൺ മാർഷ്’ മധ്യ, മിതവാദി പാർട്ടി നേതാവുമായ ഇമ്മാനുവൽ മക്രോയും നാഷനൽ റാലിയുടെ സ്ഥാനാർഥി മരീൻ ലെ പെന്നും തമ്മിലാണു പോരാട്ടം.
ആദ്യ ഘട്ടത്തിൽ മക്രോ നേരിയ മുൻതൂക്കം നേടിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ അഭിപ്രായ സർവേയിലും മക്രോയാണു മുന്നിൽ. എന്നാൽ, വലിയ വിഭാഗം ആളുകൾ വോട്ടിങ്ങിൽ നിന്നു വിട്ടുനിൽക്കുമെന്ന് അഭിപ്രായപ്പെട്ടത്.