റഷ്യക്കെതിരേ ഉപരോധം കടുപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങളോടാവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യ ഷെല്ലിംഗ് കടുപ്പിച്ചതിനു പിന്നാലെയാണു സെലൻസ്കിയുടെ ആവശ്യം.
യുക്രെയ്ൻ മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സ് ആക്രമിക്കുമെന്ന റഷ്യൻ പ്രതിരോധമന്ത്രാലയത്തിന്റെ ഭീഷണിയോടു പശ്ചാത്യ നേതാക്കൾ കാര്യക്ഷമമായി പ്രതികരിച്ചില്ലെന്ന പരാതിയും സെലൻസ്കി പങ്കുവച്ചു. ഒരൊറ്റ ലോകനേതാക്കൾപ്പോലും ഇതിനോടു പ്രതികരിക്കുന്നതു താൻ കണ്ടില്ലെന്നായിരുന്നു സെലൻസ്കിയുടെ പരാമർശം. ജീവനക്കാർ കോംപ്ലക്സിൽ ജോലിക്കെത്തേണ്ടെന്നും അദ്ദേഹം നിർദേശം നൽകി.