കീവ്: പടിഞ്ഞാറൻ യുക്രെയ്നിൽ പോളണ്ട് അതിർത്തിയിലുള്ള സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യൻ മിസൈൽ ആക്രമണം. 35 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു.
ക്രൂയിസ് മിസൈലാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചത്. മുപ്പതിലേറെ മിസൈലുകൾ സൈനിക കേന്ദ്രത്തിൽ പതിച്ചെന്നാണ് റിപ്പോർട്ട്. പോളണ്ട് അതിർത്തിയിൽനിന്നും 25 കിലോമീറ്റർ മാത്രം അകലെയുള്ള സൈനിക പരിശീലന കേന്ദ്രമാണിത്.
ലിവിവ് റീജണൽ ഗവർണറാണ് റഷ്യൻ ആക്രമണം സ്ഥിരീകരിച്ചത്. പോളണ്ട് അതിർത്തിയിലൂടെ യുക്രെയ്ന് ആയുധങ്ങൾ പാശ്ചാത്യരാജ്യങ്ങൾ നൽകുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് റഷ്യൻ ആക്രമണം.