പാരീസ്: റഷ്യൻ വ്യോമാക്രമണത്തിൽ തരിപ്പണമായ മരിയുപോൾ നഗരത്തിൽ കുടുങ്ങിയവരെ ഒഴിപ്പിച്ചുമാറ്റാനുള്ള ശ്രമത്തിൽ പങ്കുചേർന്ന് ഫ്രാൻസ്, ഗ്രീസ്, തുർക്കി രാജ്യങ്ങൾ. ഇതിനായി റഷ്യൻ പ്രസിഡന്‍റ് പുടിനുമായി ഉടൻ സംസാരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു. മക്രോൺ ഇന്നലെ മരിയുപോൾ മേയർ വാഡിം ബോയ്ചെങ്കോയുമായി സംസാരിച്ചു. യുദ്ധം തുടങ്ങുംമുന്പ് നാലര ലക്ഷം ജനങ്ങൾ ഉണ്ടായിരുന്ന മരിയുപോളിൽ ഇപ്പോൾ ഒരു ലക്ഷത്തോളം പേരാണുള്ളത്.