പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് തകർപ്പൻ വിജയം. പി.എസ്.ജി മോണ്ട്പെല്ലിയറിനെ രണ്ടിനെതിരേ അഞ്ചുഗോളുകൾക്ക് തകർത്തു. സൂപ്പർ താരം നെയ്മർ ഇരട്ട ഗോളുമായി തിളങ്ങി.
43, 51 മിനിറ്റുകളിലാണ് നെയ്മർ വലകുലുക്കിയത്. പുതുമുഖതാരം റെനറ്റോ സാഞ്ചസ്, സൂപ്പർതാരം കിലിയൻ എംബാപ്പെ എന്നിവരും പി.എസ്.ജിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ഫലായി സാക്കോയുടെ സെൽഫ് ഗോളും ടീമിനി തുണയായി. മോണ്ട്പെല്ലിയറിനായി വഹ്ബി ഖാസ്രിയും എൻസോ ജിയാനി ടാറ്റോ എംബിയായിയും സ്കോർ ചെയ്തു.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ പി.എസ്.ജിയ്ക്ക് വേണ്ടി മുന്നേറ്റത്തിൽ നെയ്മർ-മെസ്സി-എംബാപ്പെ സഖ്യമാണ് നിരന്നത്. പി.എസ്.ജിയുടെ ലീഗിലെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ ടീം എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് ക്ലെർമോണ്ടിനെ തകർത്തിരുന്നു.