റിയാദ്: ലോകകപ്പ് മത്സരങ്ങള്‍ക്കായി റോഡ് മാർഗം യാത്ര ചെയ്യുന്ന ആരാധകർക്കായി അന്‍പത്തിയഞ്ചോളം ബസുകൾ ഒരുക്കി സൗദി. സൽവയിൽനിന്ന് ഖത്തർ അതിർത്തിയായ അബൂ സംറയിലേക്കാണ് സർവീസുകൾ നടത്തുക.
സ്മാർട്ട് ആപ്ലിക്കേഷൻ വഴിയുള്ള ടാക്സി സർവിസുകളും യാത്രക്കാർക്ക് ഉപയോഗപ്പെടുത്താം.
ഫിഫ ലോകകപ്പ് മത്സരങ്ങൾക്കു വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഖത്തറിലേക്കുള്ള റോഡ് ഗതാഗത സംവിധാനങ്ങൾ വിലയിരുത്താൻ സൗദി ഗതാഗത ചരക്കുനീക്ക ഡെപ്യൂട്ടി മന്ത്രിയും പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി (പി.ടി.എ) ആക്ടിങ് പ്രസിഡന്റുമായ ഡോ. റുമൈഹ് അൽ റുമൈഹ് കഴിഞ്ഞദിവസം അൽ അഹ്സയിലെത്തിയിരുന്നു.