ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ സുരക്ഷാസേനയിൽ പാക്കിസ്ഥാൻ സൈന്യവും ഭാഗമാകും. സൈനികരെ വിട്ടുനൽകാനുള്ള പാക്ക് കാബിനറ്റ് തീരുമാനത്തിന് ഐഎസ്എ പിന്തുണ അറിയിച്ചു.
പ്രധാനനമന്ത്രി ഷഹബാസ് ഷെറീഫിന്റെ ഖത്തർ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പാക്കിസ്ഥാൻ ഈ തീരുമാനം പ്രഖ്യാപിച്ചത്.
നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിന് സൈനികരെ സുരക്ഷാ ജോലിക്കായി വിട്ടുനൽകുമെന്ന് തുർക്കിയും നാറ്റോയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്ക് നീക്കം.