അഴിമതിക്കേസിൽ മ്യാൻമറിലെ ജനകീയ നേതാവ് ഓംഗ് സാൻ സൂ ചിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നാല് അഴിമതിക്കേസുകളിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തു ടർന്നാണ് മ്യാൻമർ പട്ടാള കോടതിയുടെ വിധി.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പട്ടാളം അട്ടിമറിച്ച അന്നു മുതൽ മ്യാൻമർ പ്രക്ഷോഭത്തിലാണ്. 2015 ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്നതുൾപ്പെടെ 190 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന 18 കേസുകളാണ് സൂ ചിക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും സൂ ചി നിഷേധിച്ചു. തലസ്ഥാനമായ നായ്പി യാദോവിലെ ജയിലിൽ ഏകാന്ത തടവിൽ കഴിഞ്ഞുവരികയാണ് സൂ ചി. മറ്റ് പല കേസുകളിലുമായി 11 വർഷത്തെ തടവാണ് സൂ ചി അനുഭവിച്ചു വരുന്നത്.