ആന്ധ്രാപ്രദേശില്‍ ശക്തമായ കടൽതിരയില്‍പ്പെട്ട് ഒരു വിദ്യാര്‍ഥി മരിച്ചു. അഞ്ച് പേരെ കാണാതായി. അനക്കപള്ളി ജില്ലയില്‍ വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്.
തിരയില്‍ നിന്നും കോസ്റ്റ്ഗാര്‍ഡും മറൈന്‍ പോലീസും രക്ഷിച്ച ഒരു വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
നരസിപട്ടണം സ്വദേശിയായ ഗുഡിവാഡ പവന് സൂര്യ(19) ആണ് മരിച്ചത്. വിശാഖപട്ടണം സ്വദേശി സൂരിസെട്ടി തേജയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
പ്രദേശത്തെ എഞ്ചിനിയറിംഗ് കോളജില്‍ നിന്നുള്ള 13 വിദ്യാര്‍ഥികളാണ് പുടിമകടയിലുള്ള ബീച്ചില്‍ എത്തിയത്. ആറ് വിദ്യാര്‍ഥികള്‍ കടല്‍തീരത്ത് തന്നെ നിന്നപ്പോള്‍ ബാക്കിയുള്ളവര്‍ വെള്ളത്തിലിറങ്ങി. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
സംഭവത്തില്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡി ദുഖം രേഖപ്പെടുത്തി.