വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക്; പോളിങ് 60 ശതമാനം കടന്നു; വോട്ടര്‍മാരുടെ നീണ്ട നിര

0

തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പത്തുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 60.23 ശതമാനം. ഇതുവരെയുള്ള കണക്കനുസരിച്ച് കണ്ണൂരിലാണ് ഏറ്റവുമധികം പോളിങ്. 63.72 ശതമാനം. കുറവ് പോളിങ് പൊന്നാനിയിലാണ്. 55.69 ശതമാനം. വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക് കടന്നതോടെ മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. എന്നാല്‍ കടുത്ത ചൂട് വോട്ടര്‍മാരെ ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം 58.24 ശതമാനം, ആറ്റിങ്ങല്‍ 61.24, കൊല്ലം 58.46, പത്തനംതിട്ട 56.90, മാവേലിക്കര 58.33, ആലപ്പുഴ 63.35, കോട്ടയം 58.48, ഇടുക്കി 58.33, എറണാകുളം 59.08, ചാലക്കുടി 62.32, തൃശൂര്‍ 61.34, പാലക്കാട് 61.91, ആലത്തൂര്‍ 61.08, പൊന്നാനി 55.69, മലപ്പുറം 59.12, കോഴിക്കോട് 60.88, വയനാട് 62.14, വടകര 61.13, കണ്ണൂര്‍ 63.72, കാസര്‍കോട് 62.68 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില. വൈകീട്ട് ആറുമണിക്ക് ശേഷവും വോട്ടെടുപ്പ് നീളും.

20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.

LEAVE A REPLY

Please enter your comment!
Please enter your name here