അന്യഗ്രഹജീവികള്‍ മനുഷ്യരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്ന് പഠനം. ഇതില്‍ ഒരു സ്ത്രീ ഗര്‍ഭിണി ആയെന്നും ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

0

അന്യഗ്രഹജീവികള്‍ മനുഷ്യരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്ന് പഠനം. ഇതില്‍ ഒരു സ്ത്രീ ഗര്‍ഭിണി ആയെന്നും ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിഫന്‍സ് ഇന്‍റിലിജന്‍സ് ഏജന്‍സിയില്‍ നിന്നുള്ള പെന്‍റഗണ്‍ രേഖകളിലാണ് ഇത്തരമൊരു അവകാശവാദം ഉയര്‍ന്നത്. വിവരാവകാശ അഭ്യർത്ഥനയുടെ ഭാഗമായാണ് റിപ്പോര്‍ട്ട് ലഭിച്ചത്. തട്ടിക്കൊണ്ടുപോകൽ, ഗർഭധാരണം, ശാരീരിക ബന്ധങ്ങൾ എന്നീ വിചിത്രമായ സംഭവങ്ങൾ റിപ്പോർട്ടിലുണ്ട്. അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മിൽ അഞ്ച് തവണ ശാരീരിക ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമമാക്കുന്നു.

‌യുഎഫ്ഒ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചവർക്ക് പരിക്കേൽക്കുകയോ റേഡിയേഷൻ മൂലമുള്ള പൊള്ളൽ, മസ്തിഷ്ക പ്രശ്നങ്ങൾ, ഞരമ്പുകൾക്ക് കേടുപാടുകൾ എന്നിവ സംഭവിക്കുകയോ ചെയ്യും. ‌‌ഇത്തരം വസ്തുക്കൾ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ താൽപര്യങ്ങൾക്ക് ഭീഷണിയാണെന്നും വ്യക്തമാക്കുന്നു. പ്രത്യേകിച്ച് വായുവിലൂടെ സഞ്ചരിക്കുന്ന അനോമലസ് വാഹനങ്ങളുമായി വളരെ അടുത്തുള്ള സമ്പർക്കം മൂലം മനുഷ്യർക്ക് പരുക്കേറ്റതായി കണ്ടെത്തി. റേഡിയേഷനിൽ നിന്നുള്ള ചൂടും പൊള്ളലും, തലച്ചോറിൽ ക്ഷതമുണ്ടാക്കുകയും, ഞരമ്പുകളെ തളർത്തുകയും ചെയ്യും. അതേസമയം, പെന്റഗണിന്റെ രഹസ്യ ഡിഐഎ ഡോക്യുമെന്റുകളുടെ ഭാഗമായ റിപ്പോർട്ടിൽ, അനോമലസ് ബിഹേവിയർ, പ്രേതങ്ങൾ, ആത്മാക്കൾ, മറ്റ് ഐതിഹാസിക വസ്തുതകൾ എന്നിങ്ങനെ തരംതിരിച്ചുള്ള റിപ്പോര്‍ട്ടുകളുണ്ടെന്നും പഠനം വ്യക്തമാക്കി.

മനുഷ്യരും അന്യഗ്രഹജീവികളും തമ്മിലുള്ള ബന്ധം പെന്‍റഗണ്‍ രേഖകളില്‍ അക്കമിട്ട് നിരത്തുന്നു. സംഭവത്തിന്‍റെ പഠനറിപ്പോര്‍ട്ടും പുറത്തു വിട്ടിരിക്കുകയാണ് ഡിഫന്‍സ് ഇന്‍റിലിജന്‍സ് ഏജന്‍സി.

LEAVE A REPLY

Please enter your comment!
Please enter your name here