കോഴിക്കോട്: മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പട്ട് ഒളിച്ചുകളിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഇതിന്റെ ഭാഗമായാണ് വനം വകുപ്പിലെ സ്ഥലംമാറ്റങ്ങളെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
കേസ് ശരിയായ രീതിയില്‍ അന്വേഷിച്ച ഉദ്യോഗസ്ഥനു സ്ഥലം മാറ്റവും ആരോപണ വിധേയനു സ്ഥാനക്കയറ്റവും നല്‍കുക വഴി സംസ്ഥാന സര്‍ക്കാറിന്റെ നിഗൂഢ താത്പര്യത്തോട് കൂടി തന്നെയായിരുന്നു മുട്ടില്‍ മരം മുറി നടന്നതെന്ന് വ്യക്തമായതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനുപിന്നില്‍ ചരടുവലിക്കുന്നത് മുഖ്യമന്ത്രിയാണ്. പിണറായി വിജയന് സര്‍ക്കാര്‍ വളരെ ആസൂത്രിതമായി എടുത്ത തീരുമാനമാണിത്. അന്വേഷണം എങ്ങും എത്താതിരുന്നതിന്റെ കാരണം സിപിഎമ്മിനും സിപിഐക്കും സര്‍ക്കാറിനും ഇക്കാര്യത്തിലുള്ള താത്പര്യം കൊണ്ടാണ്.
കെ-റെയിലിന്റെ പേരില്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളിലെ പൊള്ളത്തരം തുറന്ന് കാട്ടിയതാണ് കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ മുഖ്യമന്ത്രിയും സിപിഎമ്മും മന്ത്രിമാരും തിരിയാന്‍ കാരണമെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.