കീവ്: യുക്രൈനിൽ ആക്രമണം തുടരുന്നതിനിടെ റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് കീവിൽ സാമൂഹിക പ്രവർത്തകയ്ക്ക് ദാരുണാന്ത്യം. വലേരിയ മക്സെറ്റ്സ്‌ക (31) ആണ് മരിച്ചത്. അസുഖ ബാധിതയായ അമ്മയ്ക്ക് മരുന്നു വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് ഇവർക്ക് വെടിയേറ്റത്. യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്കു കാറിൽ സഞ്ചരിക്കുമ്പോൾ റഷ്യൻ ടാങ്കിൽ നിന്ന് ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
യുക്രൈനിലെ ഡൊനെറ്റ്‌സ്കിൽ ജനിച്ചു വളർന്ന വലേരിയ അടുത്തിടെയാണ് കീവിലേക്കു താമസം മാറ്റിയത്.