രണ്ട് ലക്ഷം വർഷം പഴക്കമുള്ള ശില കൊണ്ട് നിർമ്മിച്ച മഴു സൗദിയിൽ കണ്ടെടുത്തു

0

വൈശാഖ് നെടുമല

റിയാദ്: സൗദി അറേബ്യയിലെ അ ഖുർഹ് ആർക്കിയോളജി സൈറ്റിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കല്ല് കൊണ്ട് ഉണ്ടാക്കിയ മഴു കണ്ടെടുത്തു. റോയൽ കമ്മിഷൻ ഫോർ അൽ ഉലയാണ് ഇക്കാര്യം അറിയിച്ചത്.

ഈ മഴുവിന് ഏതാണ്ട് രണ്ട് ലക്ഷത്തോളം വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് കമ്മിഷൻ അറിയിച്ചു. ദൃഢതയുള്ളതും എന്നാൽ മയമുള്ളതുമായ കൃഷ്‌ണശിലയിൽ നിന്നാണ് ഈ മഴു നിർമ്മിച്ചിരിക്കുന്നത്.

51.3 സെന്റീമീറ്റർ നീളമുള്ള ഈ കൽമഴു വെട്ടിനുറുക്കുന്നതിനും, മുറിക്കുന്നതിനും വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. ഈ പ്രാചീന ആയുധത്തിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടന്ന് വരുന്നതായി കമ്മിഷൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here