കൊലപ്പെടുത്തും മുൻപ് കത്തി കൊണ്ട് ശരീരം മുഴുവൻ വരഞ്ഞു; മുറിപ്പാടുകളിൽ ചിക്കൻ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതം പുരട്ടി; ക്രൂരത ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് പുണ്യമെന്ന ഷാഫിയുടെ വാക്കിനെ തുടർന്ന്; ഇലന്തൂരിലെ നരബലിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

0

പത്തനംതിട്ട: ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റോസ്ലിലിനെ കൊലപ്പെടുത്തും മുൻപ് കത്തി കൊണ്ട് ശരീരം മുഴുവൻ വരഞ്ഞുവെന്നും, ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് പുണ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഷാഫിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ജൂണിലാണ് റോസ്ലിനെ ഷാഫിയും ലൈലയും ഭഗവൽ സിംഗും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുന്നത്. കൊലപ്പെടുത്തുന്നതിന് മുൻപായിട്ടാണ് അതിക്രൂരമായ രീതിയിൽ റോസ്ലിനെ മൂന്ന് പേരും ചേർന്ന് മുറിവേൽപ്പിച്ചത്. ( ilavanthoor human sacrifice updates )

കയ്യും കാലും കെട്ടിയിട്ട് വായിൽ തുണി തിരുകിയതിന് ശേഷം റോസ്ലിന്റെ ശരീരമാകെ ഷാഫി വരയുകയായിരുന്നു. അതിന് ശേഷം ഈ മുറിപ്പാടുകളിൽ കറിമസാല പുരട്ടി എന്നാണ് മൊഴികളിലുള്ളത്. വീട്ടിലുണ്ടായിരുന്ന ചിക്കൻ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതം തയ്യാറാക്കിയാണ് മുറിവുകളിൽ തേച്ച് പിടിപ്പിച്ചത്. മൂന്ന് പേരും ചേർന്നാണ് മസാലക്കൂട്ട് റോസ്ലിലിന്റെ മുറിവുകളിൽ തേച്ച് പിടിപ്പിച്ചത്.

വേദനയിൽ റോസ്ലിൻ ഞരങ്ങിയതോടെ ശബ്ദം പുറത്ത് വരാതിരിക്കുന്നതിന് വേണ്ടി തുണി തിരുകയിന് മുകളിലായി പ്ലാസ്റ്റർ കൂടി ഒട്ടിക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ റോസ്ലിൻ അർധബോധാവസ്ഥയിലായി. മരിക്കുമെന്ന ഘട്ടം എത്തിയതോടെയാണ് ഷാഫിയും ലൈലയും ചേർന്ന് ഇവരെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്. സംഭവത്തിൽ ഇപ്പോഴും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണെന്നും അന്വേഷണ സംഘം പറയുന്നു.

അതേസമയം രണ്ടാമത്തെ കൊലപാതകം നടന്ന സമയത്ത് ലൈലയുടെ അടുത്ത ബന്ധു വീട്ടിൽ എത്തിയിരുന്നുവെന്നും ഷാഫി മൊഴി നൽകി. കൊലപാതക വിവരം പുറത്താകുമെന്ന ഭീതിയിൽ ഈ ബന്ധുവിനെ അതിവേഗം മടക്കി അയക്കുകയായിരുന്നുവെന്നും ഷാഫി പോലീസിനോട് വെളിപ്പെടുത്തി. രണ്ടാഴ്ച മുൻപ് ലൈലയുടെ വീട്ടിൽ പോയിരുന്നുവെന്നും, അന്നേ ദിവസം അപരിചിതനായ വ്യക്തിയുടെ സാന്നിദ്ധ്യം ലൈലയുടെ ബന്ധുവായ വ്യക്തിയും വ്യക്തമാക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here