സ്വന്തം ആർത്തവ രക്തം കലർത്തിയ പലഹാരങ്ങൾ വിതരണം ചെയ്യാറുണ്ടെന്ന വാർത്തകളെ കുറിച്ച് പ്രതികരിച്ച് നടി കങ്കണ റണാവത്ത്. താൻ ഇത്രയധികം ഉയരത്തിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാലാണ് ഏവരും ചേർന്ന് തനിക്കെതിരെ ദുർമന്ത്രവാദ കഥ പ്രചരിപ്പിക്കുന്നത് എന്നുമാണ് താരം വ്യക്തമാക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. നടി ദുർമന്ത്രവാദം ചെയ്യാറുണ്ടെന്നും, ആവർത്തവ രക്തം കുടിപ്പിച്ചിട്ടുണ്ടെന്നും നേരത്തെ കങ്കണയുടെ കാമുകനായ അധ്യായൻ സുമൻ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ഉണ്ടായ വിവാദങ്ങളെ കുറിച്ചാണ് കങ്കണ പറയുന്നത്. ”2016ൽ ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റർ തന്റെ ആർട്ടിക്കിളിൽ എഴുതി ഞാൻ ദുർമന്ത്രവാദം ചെയ്യുന്നതിന്റെ തെളിവുകൾ അവർക്ക് ലഭിച്ചിട്ടുണ്ടെന്ന്.”
”ഞാൻ എന്റെ ആർത്തവ രക്തം പലഹാരത്തിൽ കലർത്തി മറ്റുള്ളവർക്ക് ദീപാവലി സമ്മാനമായി നൽകുമെന്ന് അവർക്ക് ഉറപ്പായിരുന്നു. ഹഹ ആ നാളുകൾ രസകരമായിരുന്നു. സിനിമാ പശ്ചാത്തലമില്ലാതെ, വിദ്യഭ്യാസമില്ലാതെ, മാർഗ നിർദേശികളില്ലാതെ, ഏജൻസിയോ ഗ്രൂപ്പോ കാമുകനോ സുഹൃത്തോ ഇല്ലാതെ ഞാൻ ടോപ്പിലെത്തുമെന്ന് ആർക്കും വിശ്വസിക്കാൻ സാധിച്ചില്ല.”
”അതിനാൽ അവരെല്ലാം ചേർന്ന് എനിക്കെതിരെ ദുർമന്ത്രവാദം എന്ന കഥ ഉണ്ടാക്കുകയായിരുന്നു” എന്നാണ് കങ്കണ പറയുന്നത്. കൂടാതെ സദ്ഗുരുവിന്റെ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. രണ്ട് നൂറ്റാണ്ട് മുമ്പ് സ്ത്രീകളെ മന്ത്രവാദികളെന്ന് ആരോപിച്ച് ചുട്ടുകൊല്ലുമായിരുന്നു എന്നാണ് വീഡിയോയിൽ പറയുന്നത്.
”നിങ്ങൾക്ക് സൂപ്പർ പവറുണ്ടെങ്കിൽ മന്ത്രവാദിയെന്ന് വിളിക്കും. എന്നേയും മന്ത്രവാദിയെന്ന് വിളിച്ചു. പക്ഷെ എന്നെ ചുട്ടുകൊല്ലാൻ ഞാൻ സമ്മതിച്ചില്ല. പകരം ഞാൻ ഹഹഹ. ഞാൻ ശരിക്കുമൊരു മന്ത്രവാദിയായിരിക്കണം, അബ്ര കഡബ്ര” എന്നാണ് കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു