​ആരോഗ്യമന്ത്രി ആശുപത്രിക്കിടക്കയിൽ കിടത്തിയതിന് രാജിവെച്ച മുതിർന്ന ഡോക്ടറെ അനുനയിപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി

0

ചണ്ഡീഗഢ്: സർക്കാർ ആശുപത്രിയിൽ പരിശോധനക്കെത്തിയ പഞ്ചാബ് ആരോഗ്യമന്ത്രി ചേതൻ സിങ് ജൗരമജ്ര വൃത്തിഹീനമായ കിടക്കയിൽ കിടത്തിയതിന്റെ പേരിൽ രാജി വെച്ച മുതിർന്ന ഡോക്ടറെ അനുനയിപ്പിക്കാൻ എ.എ.പി സർക്കാർ രംഗത്ത്.
ബാബ ഫരീദ് യൂനിവേഴ്സിറ്റി ഹെൽത്ത് സയൻസസ് വൈസ് ചാൻസലറായ ഡോ. രാജ് ബഹാദൂർ ആണ് രാജിവെച്ചത്. ഇദ്ദേഹത്തോട് സ്ഥാനത്തു തുടരണമെന്നഭ്യർഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സംസാരിച്ചിരുന്നു. എന്നാൽ രാജിക്കത്ത് പിൻവലിക്കാൻ ഡോ. ബഹാദൂർ തയാറായില്ല. തിങ്കളാഴ്ച ഡോക്ടറുമായി കൂടിക്കാഴ്ച നടത്താനിരിക്കയാണ് മുഖ്യമന്ത്രി.മുതിർന്ന ഡോക്ടറെ വൃത്തിഹീനമായ ആശുപത്രി കിടക്കയിൽ കിടത്തിയ ആരോഗ്യ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. മന്ത്രിയുടെത് വിലകുറഞ്ഞ നാടകമാണെന്ന് കോൺഗ്രസ് നേതാവ് പർഗട്ട സിങ് വിമർശിച്ചിരുന്നു.

വി.സിയെ ആരോഗ്യ മന്ത്രി പരസ്യമായി അവഹേളിക്കുന്ന വിഡിയോ വൈറലായിരുന്നു. മണിക്കൂറുകൾക്ക് ശേഷം വി.സി മുഖ്യമന്ത്രിക്ക് രാജിക്കത്ത് അയക്കുകയായിരുന്നു. അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, അമൃത്‌സറിലെ ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പൽ-ഡയറക്ടർ, അമൃത്‌സറിലെ ഗവൺമെന്റ് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട ഗുരുനാനാക് ദേവ് ഹോസ്പിറ്റലിന്റെ മെഡിക്കൽ സൂപ്രണ്ട് എന്നീ സ്ഥാനങ്ങളിൽ നിന്ന് യഥാക്രമം ഡോ.രാജീവ് ദേവ്ഗൺ, ഡോ.കെ.ഡി. സിങ് എന്നിവരും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് ഇരുവരും രാജിക്കത്ത് നൽകിയത്. അഴിമതിക്കേസിൽ മുൻ ആ​രോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കിയതിനുപിന്നാലെയാണ് ചേതൻ സിങ് ജൗരമജ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്. 

LEAVE A REPLY

Please enter your comment!
Please enter your name here