ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിൽ വിമർശനങ്ങൾ അനിവാര്യമാണെന്ന് ഡൽഹി ഹൈക്കോടതി. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി ശ്രദ്ധേയ നിരീക്ഷണം നടത്തിയത്.
208ൽ ട്വിറ്ററിൽ മതവികാരം വൃണപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് ചെയ്തു എന്നാരോപിച്ചാണ് ഡൽഹി പോലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2014നു മുൻപും 2014നു ശേഷവും എന്ന് ഒരു ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ് വിമർശനം ജനാധിപത്യത്തിന് അനിവാര്യമാണെന്നു കോടതി ചൂണ്ടിക്കാട്ടിയത്.
മുഹമ്മദ് സുബൈറിന്റെ പരാമർശം ഭരണകക്ഷിയായ ബിജെപിയെ ചൂണ്ടി ഉള്ളതാണെന്നാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചത്. എന്നാൽ, ഇന്ത്യ ഒരു ജനാധിത്യ രാജ്യമാണ്. വിമർശനം നടത്താൻ എല്ലാ കക്ഷികൾക്കും അവകാശവുമുണ്ട്. തങ്ങളുടെ നയങ്ങളുടെ പേരിൽ പൊതു ജനം ഉയർത്തുന്ന വിമർശനങ്ങളുടെ പേരിൽ രാഷ്ട്രീയ കക്ഷികൾ ലജ്ജിക്കേണ്ട കാര്യമില്ലെന്നും അഡീഷണൽ സെഷൻസ് ജഡ്ജ് ദേവേന്ദർ കുമാർ ജംഗാല ചൂണ്ടിക്കാട്ടി.
സ്വതന്ത്രമായ ആശയപ്രകാശനം വിവരങ്ങളുടെയും വിജ്ഞാനത്തിന്റെയും പ്രചാരണവും ഭിന്നാഭിപ്രായങ്ങളും ചർച്ചകളും അഭിപ്രായ രൂപീകരണം നടത്തുന്നതും ഒരു സ്വതന്ത്ര സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. ഇത്തരം സ്വാതന്ത്ര്യത്തിലൂടെ മാത്രമേ ജനങ്ങൾക്ക് അവരുടേതായ കാഴ്ചപ്പാടുകൾ രൂപീകരിക്കാൻ കഴിയൂ. ശരിയായ രീതീയിൽ സാമൂഹി, സാന്പത്തി, രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്താനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മുഹമ്മദ് സുബൈർ പോസ്റ്റ് ചെയ്ത ചിത്രം ഒരു ഹിന്ദി സിനിമയുടെ ദൃശ്യമാണ്. സർക്കാർ സംവിധാനമായ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയാണത്. അതിനെതിരേ ആരും പരാതിയുമായി വന്നിട്ടില്ല. അതിനാൽ ഈ കേസിൽ മുഹമ്മദ് സുബൈർ ഇനി തടവിൽ കഴിയേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
മുഹമ്മദ് സുബൈറിന്റെ ട്വീറ്റിന്റെ പേരിൽ മുറിവേറ്റു എന്നു പറയുന്ന ട്വിറ്റർ ഉപയോക്താവിനെ കണ്ടെ ത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും 2018ന് ശേഷം ഈ കേസിൽ മറ്റൊരു പരാതി വന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഒരു അജ്ഞാത ട്വിറ്റർ ഉപയോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു എന്നാണ് ഡൽഹി പോലീസ് പറയുന്നത്.