മധ്യപ്രദേശിലെ ഗ്വാളിയാര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്ക് 3,419 കോടി രൂപയുടെ കറണ്ട് ബില്ല്. തുക കണ്ട ഞെട്ടിയ വീട്ടമ്മയുടെ ഭര്‍തൃപിതാവ് ബോധരഹിതനായി. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് കുടുംബം അധികൃതരെ സമീപിച്ചതോടെ, മാനുഷികമായി സംഭവിച്ച അബദ്ധമാണെന്ന് അറിയിച്ച് 1,300 രൂപയുടെ ശരിയായ ബില്ല് ഇവർക്ക് നൽകി. ഗ്വാളിയാർ നഗരത്തിലെ ശിവ് വിഹാർ കോളനിയിൽ താമസിക്കുന്ന ഗുപ്ത കുടുംബത്തിനാണ് കൈപ്പിഴയെ തുടർന്ന് 3,419 കോടി രൂപയുടെ കറണ്ട് ബില്ല് ലഭിച്ചത്.
സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.