ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽനിന്ന് അറസ്റ്റിലായ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ താലിബ് ഹുസൈൻ ഒളിവിൽ കഴിഞ്ഞത് ശ്രീരാമപുര മേഖലയിലെ മോസ്കിൽ. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ താലിബ് പ്രഭാഷണം നടത്താറുണ്ടായിരുന്നു. താലിബിനെ അറസ്റ്റ് ചെയ്ത കാര്യം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്നലെ സ്ഥിരീകരിച്ചു.
കർണാടക, കാഷ്മീർ പോലീസ് സംയുക്തമായി നടത്തിയ നീക്കത്തിലാണ് താലിബ് അറസ്റ്റിലായത്. ഭാര്യക്കും മക്കൾക്കുമൊപ്പമാണ് ഇയാൾ ബംഗളൂരുവിൽ കഴിഞ്ഞിരുന്നത്. താലിബ് ഹുസൈന് ഒളിത്താവളമൊരുക്കിയ പ്രദേശവാസികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.