മോഷ്ടിച്ച ഇലക്ട്രിക് വയറുകളുമായി ആലുവയിൽ അതിഥി തൊഴിലാളി ഉൾപെടെ രണ്ട് മോഷ്ടാക്കൾ പിടിയിൽ. ഒഡീഷ സ്വദേശി ലല്ലു ദിഗൽ (38) കരിങ്കുന്നം വലിയ കോളനി തെക്കേടത്തിൽ വീട്ടിൽ സുരേഷ് (കൊച്ചു സുരേഷ് 59) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
റയിൽവേസ്റ്റേഷനു പുറകിലുള്ള കെ.എസ്.ഇ.ബിയുടെ കെട്ടിടത്തിൽ നിന്നും ഇലക്ട്രിക് കേബിളുകളാണ് ഇവർ മോഷ്ടിച്ചത്. സേഫ് ആലുവയുടെ ഭാഗമായി പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഉള്ളിയന്നൂർ പാലത്തിനടിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. സുരേഷ് അഞ്ച് മോഷണ കേസിലെ പ്രതിയാണ്. എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐ മാരായ എം.എസ്.ഷെറി, എസ്.സുബൈർ, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.