നഗ്നരായ യുവതീ യുവാക്കളുടെ ചിത്രങ്ങൾ ഇനി ബഹിരാകാശത്ത് പാറി നടക്കും; അന്യഗ്രഹ ജീവികളെ പ്രലോഭിപ്പിച്ച് ഭൂമിയിലെത്തിക്കാനുള്ള സൈക്കോളജിക്കൽ മൂവ് ഇങ്ങനെ..

0

ന്യൂയോർക്ക്: അന്യഗ്രഹജീവികളെ ഭൂമിയിലേയ്ക്ക് ആകർഷിക്കാനുള്ള പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് യുഎസ് ബഹിഹാരാശ ഗവേഷണ ഏജൻസിയ നാസ. ബഹിരാകാശത്തേയ്ക്ക് മനുഷ്യരുടെ നഗ്നശരീരത്തിൻ്റെ ചിത്രങ്ങൾ അയച്ചാണ് അന്യഗ്രഹജീവികളെ ഭൂമിയിലേയ്ക്ക് ആകർഷിക്കാൻ പോകുന്നത് എന്നുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ആ പദ്ധതിയിലൂടെ ലക്ഷമിടുന്നത് സന്ദേശം മനസ്സിലാക്കി ഭൂമിയിലേയ്ക്ക് അന്യഗ്രഹജീവികളെ ക്ഷണിക്കുക എന്നതാണ്. അതേസമയം, മനുഷ്യരുടെ നഗ്ന ഫോട്ടോഗ്രാഫുകള്‍ ആയിരിക്കില്ല സന്ദേശങ്ങളിൽ ഉല്‍പ്പെടുത്തുക. പകരം സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരഘടന വ്യക്തമാക്കുന്ന രേഖാചിത്രങ്ങളായിരിക്കും. ഇതോടൊപ്പം മനുഷ്യ ഡിഎൻഎയുടെ രേഖാചിത്രവും ബൈനറി കോഡുകളിലുള്ള ചില സന്ദേശങ്ങളും ഇതോടൊപ്പം ഉൾപ്പെടുത്തും.

അന്യഗ്രഹജീവികളെ സ്വാഗതം ചെയ്യുന്നു എന്ന പ്രതീതിയുണ്ടാക്കാനായി സ്ത്രീയും പുരുഷനും കൈയുയ‍ര്‍ത്തി അഭിവാദ്യം ചെയ്യുന്ന രീതിയിലാണ് ചിത്രങ്ങൾ. ബീക്കൺ ഇൻ ദ ഗാലക്സി എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠനത്തിനിടയിലാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഈ ചിത്രം പുറത്തു വിട്ടത്. മനുഷ്യര്‍ക്ക് അറിയാത്ത കേന്ദ്രത്തിൽ ഭൂമിയ്ക്ക് വെളിയിൽ എവിടെയെങ്കിലും ഒരു നാഗരികതയുണ്ടെങ്കിൽ അവരെ കണ്ടെത്താനായാണ് ഈ പഠനം നടത്തുന്നത്.

ബഹിരാകാശത്തു ചുറ്റിക്കറങ്ങുന്ന പേടകം ഏതെങ്കിലും അന്യഗ്രഹജീവികളുടെ ശ്രദ്ധയിൽപ്പെട്ടാൽ അവര്‍ക്ക് ഭൂമി എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താൻ ഈ സന്ദേശം സഹായിക്കും എന്നാണ് ഗവേഷകര്‍ കരുതുന്നത്. മനുഷ്യരുടെ ചിത്രങ്ങൾക്കും ഡിഎൻഎ വിവരങ്ങൾക്കും പുറമെ ഭൂമിയിലെ ഗുരുത്വാകര്‍ഷണം സംബന്ധിച്ച വിവരങ്ങളും ചിത്രത്തിലുണ്ട്. ഇവയ്ക്ക് പുറമെയാണ് ബൈനറി കോഡിലാക്കിയ വിവരങ്ങള്‍. മനുഷ്യര്‍ കണക്കുകൂട്ടലിന് ഉപയോഗിക്കുന്ന ഗണിതശാസ്ത്രം അന്യഗ്രഹജീവികള്‍ക്ക് മനസ്സിലാകണമെന്നില്ല.

എന്നാൽ ബൈനറി കോഡുകള്‍ പ്രപഞ്ചത്തിൽ എവിടെയും ബുദ്ധിയുള്ള ജീവികൾക്ക് ഒരുപോലെ മനസ്സിലായേക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. “ഗണിതത്തിൻ്റെ ഏറ്റവും ലളിതമായ രൂപമാണ് ബൈനറി കോഡ്. തീർത്തും വിപരീതമായ രണ്ട് ഘടകങ്ങൾ മാത്രമാണ് ഇതിലുള്ളത് – പൂജ്യവും ഒന്നും, അതെ, അല്ല, കറുപ്പും വെളുപ്പും”. മനുഷ്യരെപ്പറ്റിയുള്ള വിവരങ്ങൾക്കു പുറമെ ഭൂമിയുമായി ആശയവിനിമയ നടത്താനുള്ള മാർഗങ്ങൾ, ഭൂമിയിലെ ജീവൻ്റെ രാസഘടന, ക്ഷീരപഥത്തിൽ സൗരയൂഥത്തിൻ്റെ സ്ഥാനം, ഭൂമിയുടെ ഉപരിതലത്തെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവയും സന്ദേശത്തിൽ ഉണ്ട്. ഇവയെല്ലാം ബൈനറി കോഡിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അതേസമയം, മനുഷ്യശരീരത്തിൻ്റേ രേഖാചിത്രം ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്നത് ഇതാദ്യമല്ല. 1972ലും 1973ലും പയനിയര്‍ പേടകങ്ങളിൽ മനുഷ്യരുടെ രേഖാചിത്രവും മറ്റുവിവരങ്ങളും ഗവേഷകര്‍ അയച്ചിരുന്നു. പേടകത്തിൻ്റെ ആൻ്റിനകളിലായിരുന്നു ഇവ വരച്ചു ചേര്‍ത്തത്. ഈ പേടകങ്ങള്‍ ഇന്നും സൗരയൂഥത്തിനു വെളിയിലേയ്ക്കുള്ള യാത്ര തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here