കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ സായ് ശങ്കർ പിടിയിലായത് പുട്ടപർത്തിയിൽ നിന്നെന്ന് പൊലീസ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദിലീപിന്റെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണിലെ ഡാറ്റാ ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സായി ശങ്കറിന്റെ രഹസ്യമൊഴിയെടുക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്പി അറിയിച്ചു.
ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിലെ തെളിവ് നശിപ്പിച്ചതിന് ഇന്നാണ് പ്രതി സൈബർ ഹാക്കർ സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. 201, 204 വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. എല്ലാകാര്യങ്ങളും വെളിപ്പെടുത്താമെന്ന് സായ് ക്രൈംബ്രാഞ്ചിനെ അറിയിച്ചതായാണ് വിവരം