വാർസോ: റഷ്യൻ പട്ടാളം ആക്രമണം തുടങ്ങിയശേഷം യുക്രെയ്നിൽനിന്നു പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി അതിർത്തിരാജ്യമായ പോളണ്ട് അറിയിച്ചു. വെള്ളിയാഴ്ച 35,000 പേരാണ് പോളണ്ടിൽ അഭയം തേടിയത്. മുൻ ദിവസത്തേക്കാൾ 6.4 ശതമാനം കുറവാണിത്. ശനിയാഴ്ച രാവിലെയോടെ 6,100 പേരാണ് എത്തിയത്.
യുദ്ധം തുടങ്ങിയശേഷം 22 ലക്ഷം യുക്രെയ്ൻകാരാണ് പോളണ്ടിലേക്കു പലായനം ചെയ്തത്. ഇതിൽ പകുതിയിൽ താഴെ പേർ പോളണ്ടിൽനിന്നു പോയി. മൂന്നു ലക്ഷം പേർ തിരിച്ച് യുക്രെയ്നിലേക്കാണു പോയത്.