ലണ്ടൻ: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് ആരംഭിച്ച ക്രൂഡ് വില വർധന തുടരുന്നു. ബുധനാഴ്ച ബ്രെന്റ് ഇനത്തിന്റെ വില 2.61 ശതമാനത്തിലേറെ ഉയർന്ന് ബാരലിന് 131.3 ഡോളർ ആയി.
അതേസമയം, ചില പാശ്ചാത്യൻ രാജ്യങ്ങൾ റഷ്യയുടെ എണ്ണ കയറ്റുമതി നിരോധിച്ചതിനാൽ ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 300 ഡോളറിലേക്ക് ഉയരുമെന്ന് മോസ്കോ മുന്നറിയിപ്പ് നൽകി.
റഷ്യൻ എണ്ണ ഇറക്കുമതി നിരോധിച്ച അമേരിക്കൻ തീരുമാനമാണ് ഇന്നത്തെ ക്രൂഡ് വില വർധനയ്ക്കു പ്രധാന കാരണം. എണ്ണ, പ്രകൃതി വാതകം, കൽക്കരി എന്നിവയുടെ റഷ്യയിൽനിന്നുള്ള ഇറക്കുമതിയാണ് യുഎസ് നിരോധിച്ചത്.
അതേസമയം, ക്രൂഡ് വിലയിലെ വർധന രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയർത്തുകയാണ്. രാജ്യത്തു വിലക്കയറ്റം രൂക്ഷമാകുന്ന സ്ഥിതിയുമുണ്ട്.