ഡുനെഡിൻ: വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന് തുടർച്ചയായ രണ്ടാം ജയം. കരുത്തരായ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിനാണ് വിൻഡീസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 50 ഓവറിൽ ആറ് വിക്കറ്റിന് 225 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ പോരാട്ടം 47.4 ഓവറിൽ 218 റണ്‍സിൽ അവസാനിച്ചു.
ഷെമെയിൻ കാമ്പെല്ലിന്റെ അർധ സെഞ്ചുറിയും (66), ചെഡീൻ നേഷൻ (പുറത്താകാതെ 49) എന്നിവരുടെ ഇന്നിംഗ്സുകളാണ് വിൻഡീസിന് മാന്യമായ സ്കോർ നേടിക്കൊടുത്തത്. ഓപ്പണർ ഹെയിലി മാത്യൂസ് 45 റണ്‍സ് നേടി.
വിക്കറ്റ് പോകാതെ 81 റണ്‍സ് എന്ന നിലയിലായിരുന്ന വിൻഡീസ് ഒരുഘട്ടത്തിൽ 98/4 എന്ന നിലയിലേക്ക് തകർന്നിരുന്നു. പിന്നീട് ആറാം വിക്കറ്റിൽ നേഷൻ-കാമ്പെൽ സഖ്യം നേടിയ 124 റണ്‍സാണ് വിൻഡീസിന് തുണയായത്.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് മുന്നേറ്റനിര തകർന്നടിഞ്ഞു. 156/8 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ഒൻപതാം വിക്കറ്റിൽ കെയിറ്റ് ക്രോസ്-സോഫി എക്ലീസ്റ്റോണ് സഖ്യമാണ് വിജയത്തിന് അടുത്തെത്തിച്ചത്.
എന്നാൽ ക്രോസ് 27 റണ്‍സിൽ റണ്‍ഔട്ടായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പിന്നാലെ അവസാന വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 33 റണ്‍സുമായി എക്ലീസ്റ്റോണ് പുറത്താകാതെ നിന്നു.