കാസര്‍ഗോഡ്: ജില്ലയിലെ ദേശീയ പാത വികസനം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയ പാത വികസനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കളും പരിഹരിക്കാനുള്ള ശ്രമങ്ങൾ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്കി.
കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള 87 കിലോമീറ്റര്‍ ദേശീയ പാത വികസനമാണ് കാസര്‍ഗോഡ് ജില്ലയില്‍ പുരോഗമിക്കുന്നത്. കുമ്പള , കാസര്‍ഗോഡ് എന്നിവിടങ്ങളിലായി നിര്‍മിക്കുന്ന രണ്ട് മേല്‍പ്പാലങ്ങളുടെ നിര്‍മാണം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കും.
മറ്റ് പലയിടങ്ങളിലായി എട്ട് ചെറിയ പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്. ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്ന ആദ്യ ജില്ലകളില്‍ ഒന്നാകും കാസര്‍ഗോഡ്.