ഉത്തര്‍പ്രദേശില്‍ വ്യാജഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ നടപടി. മുന്‍ എസ്പി ഉള്‍പ്പടെ 13 പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
2021 മാര്‍ച്ച് 31ന് കസ്റ്റഡിയിലെടുത്ത ബാലചന്ദ്ര എന്നയാളെയാണ് പോലീസുകാര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ബാലചന്ദ്രയുടെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.
മുൻ എസ്പി അങ്കിത് മിത്തൽ, സബ് ഇൻസ്പെക്ടർമാരായ അമിത് കുമാർ, സന്തോഷ് കുമാർ, ശ്രാവൺ കുമാർ സിംഗ്, അനിൽ കുമാർ സാഹു, ഹെഡ് കോൺസ്റ്റബിൾമാരായ ഉമാ ശങ്കർ, ശിവാനന്ദ് ശുക്ല, റയീസ് ഖാൻ, കോൺസ്റ്റബിൾമാരായ ധർമേന്ദ്ര കുമാർ, രാഹുൽ യാദവ്, ദീൻദയാൽ സിങ്, രാംകേഷ് കുശ്വാഹ, രമേഷ് ചന്ദ്ര കൂടാതെ മറ്റ് ചിലർക്കുമെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തത്.