വിതുമ്പലടക്കാനാവാതെ കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍

0

 

കൊച്ചി: പ്രിയ കൂട്ടുകാരുടെ ചേതനയറ്റ ശരീരം കാമ്പസിലെത്തിച്ചപ്പോൾ ആർക്കും കരച്ചിലടക്കാനായില്ല. ചുറ്റിലും വിതുമ്പലുകൾ മാത്രം. ഇനിയീ മൂന്നുപേരും കുസാറ്റിലേക്ക് മടങ്ങിയെത്തില്ലല്ലോ… കഴിഞ്ഞ ദിവസം ഈ സമയം ചിരിച്ചും കളിച്ചും കാമ്പസിനുള്ളിൽ ഓടിനടന്നവരാണ് ഒറ്റ രാത്രികൊണ്ട് വിടപറഞ്ഞുപോയത്. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയുമടക്കം നീണ്ട ക്യൂവാണ് കുസാറ്റ് കാമ്പസിലുള്ളത്, ഹൃദയം നുറുങ്ങുന്ന വേദനയോടെ.

 

മൃതദേഹത്തിനു തൊട്ടടുത്ത് തേങ്ങലോടെ മൂവരുടെയും വീട്ടുകാരുണ്ട്. അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങുന്നവരുണ്ട്. ജീവിതത്തിൽ ഇനിയുമേറെ ദൂരം താണ്ടാനിരുന്നവർ, ഇന്നലെവരെ ഒപ്പമുണ്ടായിരുന്നവർ…ഇവർക്കായി കണ്ണീർപ്രണാമമർപ്പിക്കുകയാണ് കാമ്പസ്.

LEAVE A REPLY

Please enter your comment!
Please enter your name here