തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനത്തിൽ അടുത്ത രണ്ടാഴ്ച നിർണായകമെന്ന് ആരോഗ്യ വകുപ്പ്. കേസുകൾ ക്രമാതീതമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് ഉടൻ അടിയന്തര യോഗം ചേരും. തിരുവനന്തപുരത്ത് ഇന്നും പനിബാധിച്ച് 48 വയസ്സുകാരി മരിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പും നൽകി .
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്നത് കടുത്ത ആശങ്കയാണ്. മാത്രമല്ല വരുന്ന രണ്ടാഴ്ച അതി നിർണായകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉടൻ അടിയന്തര യോഗം ചേരുന്നത്. സ്വയം ചികിത്സ പാടില്ലെന്നും രണ്ടു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി ഉണ്ടായാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.