നായകനായ സിനിമ സംവിധാനം ചെയ്തത് തൃശൂരിലെ എഎസ്ഐ; പോലീസ് സേനയുമായി അടുത്ത ബന്ധം; നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രവീൺ റാണയ്ക്കായി പോലീസ് വല വിരിച്ചപ്പോൾ പ്രതി കേരളം വിട്ടതായി സൂചന

0

തൃശൂർ: തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണ കേരളം വിട്ടെന്നു സൂചന. പുണെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ബിസിനസ് സുഹൃത്തുക്കൾ അഭയം നൽക‍ാനുള്ള സാധ്യത കണക്കിലെടുത്തു പലവഴിക്കു പൊലീസ് തിരച്ചിൽ തുടരുന്നുണ്ട്.

രാജ്യം വിടാൻ ശ്രമം നടക്കുന്നുവെന്നു സൂചനയുള്ളതിനാൽ തിരച്ചിൽ നോട്ടിസ് ഇറക്കിയേക്കും. ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയെന്ന തോതിൽ ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീൺ റാണ നിക്ഷേപകരിൽ നിന്നു തട്ടിയെടുത്തിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം.

സേഫ് ആൻഡ് സ്ട്രോങ് എന്ന നിധി (ചിട്ടി) കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണു തൃശൂർ അരിമ്പൂർ വെളുത്തൂർ സ്വദേശിയായ പ്രവീൺ റാണ (കെ.പി. പ്രവീൺ). എൻജിനീയറിങ്, എംബിഎ ബിരുദങ്ങൾ നേടിയ പ്രവീൺ 7 കൊല്ലം മുൻപു സേഫ് ആൻഡ് സ്ട്രോങ് എന്ന പേരിൽ ബിസിനസ് കൺസൽറ്റൻസിയും ചിട്ടിക്കമ്പനിയും തുടങ്ങിയ ശേഷമാണു നിക്ഷേപങ്ങൾ സ്വീകരിച്ചു തുടങ്ങിയത്.

48% വരെ പലിശ വാഗ്ദാനം ചെയ്തതോടെ 100 കോടിയോളം രൂപ നിക്ഷേപമായി ഒഴുകി. പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകർ നിയമനടപടികളിലേക്കു നീങ്ങി. തൃശൂർ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനിലായി 18 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പല നഗരങ്ങളിലായി ബിസിനസ്, സിനിമ, രാഷ്ട്രീയ, ക്രിമിനൽ ബന്ധങ്ങളുള്ളയാളാണ് പ്രവീൺ റാണയെന്നു പൊലീസ് പറയുന്നു.

കൊച്ചിയിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടന്നെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചേക്കുമെന്നു സൂചനയുണ്ടായെങ്കിലും കോടതിയെ സമ‍ീപിച്ചിട്ടില്ല.

പ്രവീണ്‍ റാണയ്ക്ക് പൊലീസ് സേനയിലും അടുത്ത ബന്ധങ്ങള്‍. റാണ നായകനായ ചോരന്‍ സിനിമ സംവിധാനം ചെയ്തത് തൃശൂര്‍ റൂറല്‍ പൊലീസിലെ എഎസ്ഐ ആയ സാന്‍റോ തട്ടിലാണ്. റാണയുടെ ബിസിനസിലെ സെക്യൂരിറ്റി ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നതും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍മാരാണ്. റാണയ്ക്കെതിരായ നീക്കങ്ങള്‍ക്ക് ഇതുവരെ തടയിട്ടത് ഇവരുടെ സ്വാധീനത്തിലെന്നാണ് ഉയരുന്ന ആക്ഷേപം.

പൊലീസിലെ ഉന്നത സ്വാധീനം റാണയ്ക്ക് വകചമായി നിന്നെന്ന പരാതിക്കാരുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രവീണ്‍ റാണയുടെ ഇടപാടുകളില്‍ തട്ടിപ്പുണ്ടെന്ന് ഒരു കൊല്ലം മുമ്പ് തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോട്ടുണ്ടായിരുന്നു. റാണയ്ക്കെതിരെ കൂട്ടപ്പരാതികളെത്തും വരെ പൊലീസ് അനങ്ങിയിരുന്നില്ല. അടുത്തിടെ റാണ നായകനായ ചോരന്‍ എന്ന സിനിമ പുറത്തുവന്നിരുന്നത്. അത് സംവിധാനം ചെയ്തത് തൃശൂര്‍ റൂറല്‍ എസ്പിയുടെ ഓഫീസിലെ എഎസ്ഐയായിരുന്ന സാന്‍റോ തട്ടിലെന്ന സാന്‍റോ അന്തിക്കാടായിരുന്നു. സിനിമ പുറത്തുവന്നതിന് പിന്നാലെ റൂറല്‍ പൊലീസ് ആസ്ഥാനത്തുനിന്നും സാന്‍റോയെ വലപ്പാടേക്ക് മാറ്റി. സ്പെഷ്യല്‍ ബ്രാ‍ഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു സ്ഥലം മാറ്റം.

റാണയുടെ സ്ഥാപനങ്ങളിലും മുന്‍ പൊലീസുകാരുടെ സാന്നിധ്യമുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പക്ടറായി വിരമിച്ച പ്രഭാകരന്‍, എസ്ഐ ആയിരുന്ന രാജന്‍ എന്നിവരാണ് ഇതില്‍ പ്രമുഖര്‍. വിരമിച്ച പൊലീസുകാരും റാണയ്ക്കൊപ്പം ജീവനക്കാരായുണ്ട്. വിജിലന്‍സ് ഓഫീസര്‍മാരെന്നാണ് റാണയുടെ സ്ഥാപനത്തില്‍ ഇവരുടെ സ്ഥാനം. നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കുന്നത് ഇവരായിരുന്നു. ഒപ്പം പൊലീസ് സേനയ്ക്കുള്ളില്‍ നിന്നുള്ള നീക്കങ്ങളെ പ്രതിരോധിക്കുന്നതും ഇവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഒടുവില്‍ റാണ മുങ്ങുമെന്നായപ്പോള്‍ കൂട്ടപ്പരാതിയെത്തി. കേസെടുക്കുകയല്ലാതെ പൊലീസിന് മറ്റ് വഴികളില്ലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here