തിരുവനന്തപുരം: ആര്യങ്കാവ് റേഞ്ചിന് കീഴില്‍ കടമന്‍പാറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ കടമന്‍പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി േറഞ്ച് ഓഫിസര്‍ എ. ജില്‍സനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
വനംവകുപ്പിന്റെ വിജിലന്‍സ് ആൻഡ് ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിലാണ് നടപടി. കഴിഞ്ഞ നവംബർ 11ന് ആര്യങ്കാവ് സ്വദേശിയായ സന്ദീപ് ജോലിക്കാരോടൊപ്പം ഓട്ടോയില്‍ പോകവെ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ വാഹനം തടഞ്ഞ് പരിശോധന നടത്തുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.