അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിനുമായി പാകിസ്ഥാന്‍ ബോട്ട് പിടിയിൽ. സംഭവത്തെ തുടർന്ന് ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തു. വിപണിയില്‍ 350 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നു പുലര്‍ച്ചെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ തീരസംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ലഹരിമരുന്നുമായി പാക് ബോട്ട് പിടികൂടിയത്. അല്‍ സാഗര്‍ എന്ന ബോട്ടാണ് പിടികൂടിയത്.
ഒരു വര്‍ഷത്തിനുള്ളില്‍ ആറാമത്തെ തവണയാണ് മയക്കുമരുന്നുകളുമായി പാകിസ്ഥാന്‍ ബോട്ട് പിടികൂടുന്നത്. ഒരു മാസത്തിനിടെ രണ്ടാമത്തെ ലഹരിവേട്ടയാണിത്. നേരത്തെ സെപ്റ്റംബര്‍ 14ന് പാക് ബോട്ടില്‍ നിന്ന് 200 കോടിയോളം രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു.