കേരളത്തിലെ റോഡുകളെ വിമർശിച്ച് വീണ്ടും രാഹുൽ ഗാന്ധി

0

കേരളത്തിലെ റോഡുകളെ വിമർശിച്ച് വീണ്ടും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുലിന്റെ വിമർശനം. കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല. ഇത് സർക്കാരിനെയോ സിപിഎമ്മിനെയോ വിമർശിക്കാൻ പറയുന്നത് അല്ല. സാധാരണക്കാരനാണ് ദുരിതം അനുഭവിക്കുന്നത്. റോഡ് അപകടം വർധിക്കുന്നു. അപകടത്തിൽപ്പെടുന്നവർക്ക് കൃത്യമായ ചികിത്സ നൽകാൻ സംവിധാനം ഒരുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

അപകടങ്ങൾ ഉണ്ടാകുമ്പോൾ മതിയായ ചികിത്സ കിട്ടുന്നില്ല. ഇത്രയധികം ആംബുലൻസ്‌കൾ കടന്നു പോകുന്ന സ്ഥലം കണ്ടിട്ടില്ല. ഓരോ ആംബുലൻസിലും ഒരു കുടുംബത്തിന്റെ പ്രതീക്ഷയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അപ്‌ഗ്രേഡ് ചെയ്യണം. മതിയായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തോട്ടപ്പള്ളി കരിമണൽ ഖനനത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. അവരുടെ സമരം ന്യായമാണ്. ഖനനം അവരുടെ ജീവിതോപാധി നഷ്ടപ്പെടുത്തുന്നുവെന്നും രാഹുൽ പറഞ്ഞു.

കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഭാരത് ജോഡോ യാത്ര ലക്ഷ്യം വെക്കുന്നത് മൂന്ന് കാര്യങ്ങളാണ്. രാജ്യം പരസ്പര സ്‌നേഹത്തോടെ ഒരുമിച്ച് നിൽക്കണം. ഇന്ത്യയിലെ ചെറുപ്പകാർക്ക് തൊഴിൽ ലഭിക്കാതെ രാജ്യത്തിനു മുന്നോട്ട് പോകാൻ സാധിക്കില്ല. തൊഴിൽ നൽകാതെ ഇരിക്കുന്നത് ആക്ഷേപകരമാണ്. നമ്മുടെ രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നു. അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here