മൂല്യനിർണയത്തിനായി ലഭിച്ച 165 ഉത്തരക്കടലാസുകളിൽ വെറും 35 എണ്ണത്തിന് മാത്രം മാർക്കിട്ട് ബാക്കി തിരിച്ചയച്ചെന്ന അഡ്വ. എ.ജയശങ്കറിന്റെ ആരോപണത്തിന് വിശദീകരണവുമായി എഴുത്തുക്കാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. വാല്യുവേഷൻ ക്യാമ്പിൽ നടന്നതെന്തെന്ന് വ്യക്തമാക്കികൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയും കണ്ണൂർ സർവ്വകലാശാല നിയമന വിവാദത്തിൽപ്പെട്ട പ്രിയ വർഗീസ് ഉൾപ്പെട്ട ആറ് അധ്യാപകർക്കെതിരെയാണ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ.ജയശങ്കർ രംഗത്തെത്തിയത്.