വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യക്ക് 88 റണ്‍സിന്റെ കൂറ്റൻ വിജയം. 4-1 എന്ന നിലയിൽ ഇന്ത്യ പരന്പരയും സ്വന്തമാക്കി.
ഇന്ത്യ ഉയർത്തിയ 189 റണ്‍സ് ലക്ഷ്യം പിൻതുടർന്ന വിൻഡീസ് ഇന്നിംഗ്സ് 15.4 ഓവറിൽ 100 റണ്‍സിന് അവസാനിച്ചു.
35 പന്തിൽ 56 റണ്‍സെടുത്ത് ഷിമ്റോണ്‍ ഹെറ്റ്മയർക്ക് മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങനായത്. രവി ബിഷ്ണോയ് രണ്ടും അക്ഷർ പട്ടേൽ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ശ്രേയസ് അയ്യർ 64 റണ്‍സും ദീപക് ഹൂഡ 38 റണ്‍സും നേടി. മലയാളി താരം സഞ്ജു സാംസണ് 15 റണ്‍സെടുത്ത് പുറത്തായി. ഒഡീൻ സ്മിത്ത് മൂന്ന് വിക്കറ്റ് നേടി.