ഹിമാചൽപ്രദേശിൽ കേബിൾ കാറിൽ വിനോദസഞ്ചാരികൾ കുടുങ്ങി. പർവാനൂവിലെ റിസോർട്ടിലാണ് സംഭവം. രണ്ട് പേരെ രക്ഷപെടുത്തി.
വനിതകൾ ഉൾപ്പടെ ഒൻപത് പേർ കേബിൾ കാറിൽ കുടുങ്ങിയിരിക്കുകയാണ്.
സാങ്കേതിക തകരാറിനെ തുടർന്നാണ് കേബിൾ കാർ പ്രവർത്തനരഹിതമായത്. 11 പേരാണ് കേബിൾ കാറിലുണ്ടായിരുന്നത്.
ഇവരിൽ രണ്ട് പേർ മുതിർന്ന പൗരന്മാരാണ്. ഏകദേശം ഒന്നര മണിക്കൂറായി ഇവർ കേബിൾ കാറിനുള്ളിൽ തന്നെയാണ്.
എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.