കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

0

ഭോപാല്‍: കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. സംസ്‌കാര ചടങ്ങുകൾക്കിടെ പെൺകുട്ടിയുടെ ചിതയില്‍ ചാടി ബന്ധുവായ യുവാവ് ജീവിതം അവസാനിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ മജ്ഗവാന്‍ ഗ്രാമത്തിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകുന്നേരമാണ് പ്രീതി ഡാംഗി എന്ന ജ്യോതിയെ പെണ്‍കുട്ടിയെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച അന്ത്യകര്‍മങ്ങള്‍ നടത്തി. അതിനിടെ ജ്യോതിയുടെ അമ്മാവന്റെ മകന്‍ കരണ്‍ ഡാംഗി ചിതയില്‍ ചാടുകയായിരുന്നുവെന്നാണ് റിപോർട്. 450 കിലോമീറ്റര്‍ അകലെയുള്ള ധാര്‍ ജില്ലയില്‍ നിന്ന് ബൈകിലാണ് യുവാവ് മജ്ഗവാനില്‍ എത്തിയതെന്ന് ഒരു പ്രമുഖ മാധ്യമം റിപോര്‍ട് ചെയ്തു.

ബൈക് റോഡരികില്‍ നിര്‍ത്തി ശ്മശാനത്തിലേക്ക് പോകുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. പിന്നീട്, യുവാവ് ചിതയില്‍ ചാടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഗ്രാമവാസികള്‍ ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ജ്യോതിയുടെ ചിതയ്ക്ക് സമീപം കരണിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നു.

സഹോദരിയുടെ ചിതയില്‍ വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റതായി മജ്ഗവാ ഗ്രാമത്തിലെ മുന്‍ സര്‍പഞ്ച് ഭരത് സിംഗ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും യുവാവിന്റെ കടുത്ത നടപടിക്ക് പിന്നിലും പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിലും എന്താണെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും ബഹേരിയ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ദിവ്യ പ്രകാശ് ത്രിപാഠി പറഞ്ഞു.

പെണ്‍കുട്ടിയുടെ ശരീരത്തിലെ ദുരാത്മാവിനെ തുരത്തണം; ബാധയൊഴിപ്പിക്കലിന്റെ പേരില്‍ പത്താം ക്ലാസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചത് പല തവണ; പുറത്ത് പറഞ്ഞാൽ മന്ത്രവാദം ചെയ്ത് കൊന്നുകളയുമെന്ന് ഭീഷണിയും; ഒടുവിൽ..
ചെന്നൈ: ബാധയൊഴിപ്പിക്കലിന്റെ പേരില്‍ പത്താം ക്ലാസുകാരിയെ പലതവണ ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് തന്ത്രിയെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ ശരീരത്തിലെ ദുരാത്മാവിനെ തുരത്താന്‍ അമ്മയാണ് തന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയെന്നാണ് വിവരം. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന പേരില്‍ 65 കാരിയായ തന്ത്രി ചിന്ന പൂസാരി പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തന്ത്രി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ മന്ത്രവാദം ചെയ്ത് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. അതിനുശേഷം പെണ്‍കുട്ടി നടന്ന കാര്യങ്ങൾ വിവരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here