വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ നേരിട്ട സംഭവത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

0

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ നേരിട്ട സംഭവത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത് മദ്യപിച്ചാണെന്നാണ് ഇ പി ജയരാജൻ പറയുന്നത്. മുദ്രാവാക്യം വിളിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും ഇവർ എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഴുന്നേറ്റ് ബാഗെടുക്കുമ്പോളായിരുന്നു സംഭവമെന്ന് ജയരാജൻ പറഞ്ഞു. പ്രതിഷേധക്കാരെ ജയരാജൻ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്. വിമാനം ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

എന്നാൽ, ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം. മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കറുത്ത വസ്ത്രം ധരിച്ചായിരുന്നു രണ്ട് യുവാക്കളുടെ പ്രതിഷേധം. ഇവരെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനാണ് നേരിട്ടത്. മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇപി ജയരാജൻ തള്ളിമാറ്റി. യൂത്ത് കോൺഗ്രസുകാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം.

തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറയുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിന് പുറത്ത് പിണറായിക്ക് പിന്തുണയുമായി നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും വിമാനത്താവള കവാടത്തിലെത്തി. വിമാനത്താവളത്തിന് പുറത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജപീരങ്കി പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റിയതോടെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.

വീടിനുള്ളലേക്ക് ടിയർ ​ഗ്യാസ് എറിഞ്ഞ് പോലീസ്; പരാതിയുമായി വീട്ടമ്മ

തിരുവനന്തപുരം: വീടിനുള്ളിലേക്ക് പോലീസ് ടിയർ ​ഗ്യാസ് എറിഞ്ഞെന്ന് പരാതി. വലിയ സ്പോടന ശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു. വീട്ടിലെ പ്രയമായ അമ്മക്ക് ടിയർ ​ഗ്യാസ് എറിഞ്ഞതോടെ വലിയ അസ്വസ്ഥകൾ ഉണ്ടായെന്നും വീട്ടമ്മ പറയുന്നു. എന്നാൽ പോലീസ് ഇക്കാര്യത്തിൽ ഇടപെടുന്നില്ല. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ പിരിച്ചു വിടുന്നതിനു വേണ്ടിയാണ് ടിയർ ​ഗ്യാസ് എറിഞ്ഞത്. അ‍ഞ്ചിലേറെ തവണ എറിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here