കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കൊറോണ ബാധിച്ചതിന് പിന്നാലെ മകൾ പ്രിയങ്ക വാദ്രയ്‌ക്കും കൊറോണ

0

ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കൊറോണ ബാധിച്ചതിന് പിന്നാലെ മകൾ പ്രിയങ്ക വാദ്രയ്‌ക്കും കൊറോണ. ഇന്നലെയാണ് സോണിയ ഗാന്ധിക്ക് കൊറോണ ബാധിച്ചതായി അറിയിച്ചത്. ഇതിന് പിന്നാലെയാണ് പ്രിയങ്ക വാദ്രയ്‌ക്കും കൊറോണ സ്ഥിരീകരിച്ചത്. തനിക്ക് കൊറോണ ബാധിച്ചെന്നും ക്വാറന്റൈനിൽ പ്രവേശിച്ചതായും പ്രിയങ്ക വാദ്ര ട്വിറ്ററിൽ കുറിച്ചു.

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സോണിയ ഗാന്ധിയെയും രാഹുലിനെയും ബുധനാഴ്ച എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. രാഹുൽ വിദേശ യാത്രയിലാണെന്നും ജൂൺ 5 ന് മാത്രമേ തിരിച്ചെത്തൂ എന്നുമാണ് പ്രവർത്തകർ അറിയിച്ചത്. തുടർന്ന് ജൂൺ 13 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും രാഹുലിന് നോട്ടീസ് അയച്ചു.

അതേസമയം പ്രിയങ്ക വാദ്രയ്‌ക്കും പെട്ടെന്ന് കൊറോണ സ്ഥിരീകരിച്ചതിനെതിരെ ട്രോളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് കുടുംബത്തിലേക്ക് ഇനിയും നോട്ടീസ് വരുമെന്ന് ഭയന്നാണോ ”കൊറോണ ” ബാധിച്ചത് എന്നാണ് പരിഹാസം.
2012ൽ മുൻ എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് രാഹുലിനെയും സോണിയയെയും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്. ഇന്ന് ഹാജരാകാനായിരുന്നു രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതെങ്കിലും വിദേശത്തായതിനാൽ ഈ മാസം അഞ്ചിന് ശേഷമേ ഹാജരാകാൻ കഴിയൂവെന്ന് രാഹുൽഗാന്ധി അറിയിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകളുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.

നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതിൽ കള്ളപണ ഇടപാട് നടന്നുവെന്നാണ് പരാതി.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളുെ ചേർന്ന് ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു ഉപായ കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യ സ്വാമി ആരോപിക്കുന്നത്. 1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്‌ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. 2012 നവംബറിലാണ് ഇദ്ദേഹം പരാതിയുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here