കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ വിജയം സ്വന്തമാക്കിയെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്കു വെല്ലുവിളിയായിരിക്കുമെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
രാജ്യത്തെ നിയമസഭാ സാമാജികരുടെ പകുതിയിലേറെ ബിജെപി ഇതര പാർട്ടികളിൽപ്പെട്ടവരാണെന്ന് അവകാശപ്പെട്ട മമത പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ബിജെപി നേതൃത്വത്തെ ഓർമിപ്പിച്ചു. യുപിയിൽ ഭരിക്കാനായില്ലെങ്കിലും സമാജ്വാദി പാർട്ടിക്കു ഇത്തവണ കൂടുതൽ എംഎൽഎമാരുണ്ട്- മമത ചൂണ്ടിക്കാട്ടി.
ഈ ജൂലൈ 24 നു രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി പൂർത്തിയാകും. രാജ്യസഭയിലെ 233 അംഗങ്ങൾക്കു പുറമേ ലോക്സഭയിലെ 543 അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ 4,120 പ്രതിനിധികളും ഉൾപ്പെടെ 4,896 വോട്ടർമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ളത്.