വത്തിക്കാൻ സിറ്റി: യുദ്ധകലുഷിതമായ യുക്രെയ്നിലേക്ക് ഫ്രാൻസിസ് മാർപാപ്പ അയച്ച സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനും കർദിനാൾ മിഖായേൽ ചേർനിയും യുക്രെയ്നിൽ സന്ദർശനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇരുകക്ഷികൾക്കും താത്പര്യമെങ്കിൽ തർക്കത്തിൽ മധ്യസ്ഥതവഹിക്കാൻ വത്തിക്കാൻ സന്നദ്ധമാണെന്ന് കർദിനാൾ പരോളിൻ ആവർത്തിച്ചു. മരിയുപോളിലെ ശിശുരോഗാശുപത്രിക്കു നേരേയുണ്ടായ ബോംബാക്രമണത്തെ അദ്ദേഹം അപലപിച്ചു. ആശുപത്രികൾക്കു നേരേയുള്ള ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
കർദിനാൾ ചേർനി തകർക്കപ്പെട്ട പല പട്ടണങ്ങളും നിരവധി അഭയാർഥിക്യാന്പുകളും സന്ദർശിച്ചു. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് എല്ലായിടത്തും കാണാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.