ന്യൂഡൽഹി: ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാനില്‍ പതിച്ച സംഭവത്തിൽ സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് പാക്കിസ്ഥാൻ. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയാണ് പാക്കിസ്ഥാൻ നിലപാട് അറിയിച്ചത്. ഇത്രയും ഗുരുതരമായ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതരുടെ ലളിതമായ വിശദീകരണം തൃപ്തികരമല്ലെന്നും പാക്കിസ്ഥാന് വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുടെ മിസൈൽ പാക്കിസ്ഥാനിൽ പതിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും ഇന്ത്യ അറിയിച്ചു. എന്നാൽ സംയുക്ത അന്വേഷണം വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളി.
ഹരിയാനയിലെ അതിർത്തിപ്രദേശമായ സിർസയിൽനിന്നു മാർച്ച് ഒന്പതിനു വൈകിട്ട് 6.43നാണ് ആകസ്മികമായി മിസൈൽ വിക്ഷേപിക്കാനിടയായത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മിയാൻ ചുന്നു നഗരത്തിനടുത്ത് 6.50നാണ് മിസൈൽ പതിച്ചത്. മിസൈൽ ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലെത്താൻ മൂന്നു മിനിറ്റ് എടുത്തു. ആകെ 124 കിലോമീറ്റർ ദൂരം പിന്നിട്ടു.