ബെംഗളൂരു: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചെന്നു വിധിയെഴുതിയ നവജാത ശിശുവിന് സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ ജീവനുണ്ടെന്നു കണ്ടെത്തി. കർണാടക റായ്ച്ചൂരിലെ ഗവ. ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിനെയാണ് ഡോക്ടർ മരിച്ചെന്ന് വിധിയെഴുതിയത്.
കുഞ്ഞിന്റെ വിളർച്ചയുടെ കാരണമറിയാൻ കഴിഞ്ഞ ദിവസമാണു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. അവിടുത്തെ ഡോക്ടർ കുഞ്ഞ് മരിച്ചെന്ന് അറിയിച്ചതോടെ സംസ്കാരം നടത്താൻ കൊണ്ടുപോകുമ്പോഴാണ് കൈകാലുകൾ അനങ്ങുന്നതായി ബന്ധുക്കൾ കണ്ടത്. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.