കോല്‍ക്കത്തയില്‍ കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ഇവരെ കാണാതായത്.
കാറിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ചതാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യപ്രതി സത്യേന്ദ്ര ജയിന് ഉള്‍പ്പടെ രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്. കോല്‍ക്കത്തയിലെ ബാഗിഹാട്ടി മേഖലയില്‍ നിന്നും ഓഗസ്റ്റ് 22നാണ് അതനു ഡേ, അഭിഷേക് നസ്കര്‍ എന്നീ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയത്.
മോചന ദ്രവ്യമായി പണം ആവശ്യപ്പെട്ട അതനുവിന്റെ വീട്ടിലേക്ക് പ്രതികള്‍ ഫോണ്‍ ചെയ്തിരുന്നു. 50,000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് നാളുകള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേസമയം, കുട്ടികളെ കണ്ടെത്താൻ പോലീസ് കൃത്യമായി അന്വേഷിച്ചില്ലെന്ന് ആരോപിച്ച് ബന്ധുക്കളും മാതാപിതാക്കളും രംഗത്തെത്തി. മുഖ്യമന്ത്രിയെ കാണാനെത്തിയ തങ്ങളെ തടഞ്ഞുവെന്നും കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു