പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നാല് പേർ മരിച്ചു

0

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നാല് പേർ മരിച്ചു. 153 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്ച രാവിലെ എട്ടിനാണ് ചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. പടിഞ്ഞാറൻ പ്രവിശ്യയുടെ തലസ്ഥാനമായ ഹെറാത്ത് നഗരത്തിന് 33 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ആദ്യചലനം നടന്ന് 20 മിനിറ്റിനുശേഷം റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി. ഭൂചലനത്തിൽ റബത് സാംഗി ജില്ലയിലെ ബലൂച് മേഖലയിൽ നിരവധി ഗ്രാമങ്ങൾ തകർന്നതായാണ് വിവരം. ഒക്ടോബർ ഏഴിന് രാജ്യത്ത് കനത്ത നാശം വിതച്ച ഭൂകമ്പമുണ്ടായ അതേ മേഖലയിലാണ് വീണ്ടും ഭൂചലനമുണ്ടായത്.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1400 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. തുടർന്ന് എട്ട് ശക്തമായ തുടർചലനങ്ങളും പ്രദേശത്ത് ഉണ്ടായി. ദുരന്തത്തിന് ഒരാഴ്ച ശേഷവും ഭൂരിഭാഗം ആളുകളും ഇപ്പോഴും വീടിന് പുറത്താണ് കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here