ന്യൂഡൽഹി: ഗോധ്രയിൽ ട്രെയിൻ കോച്ചിന് തീയിട്ട കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന പ്രതിക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 17 വർഷമായി ജയിലിൽ കഴിയുകയായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഫാറൂഖ് എന്ന വ്യക്തിക്ക് ഇപ്പോൾ ജാമ്യം നൽകിയത്.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസിലെ മറ്റു പ്രതികളുടെ അപ്പീലുകളും സുപ്രീംകോടതിക്കു മുന്നിലുണ്ട്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു.
ഗുജറാത്ത് കലാപത്തിനിടെ 2002 ഫെബ്രുവരി 27നാണ് ഗോധ്രയിൽ സബർമതി എക്സ്പ്രസിന്റെ എസ് സിക്സ് കോച്ചിന് അക്രമികൾ തീയിട്ടത്.