പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി പ്രഖ്യാപിക്കാനിരിക്ക ഒളിവിൽ പോയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി.

0

ഐരാപുരം, മണ്ണ്മോളത്ത് സുബിൻ (20) നെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. 2018 ൽ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. പോലീസ് സമയബന്ധിതമായി പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിസ്താരം പൂർത്തിയാക്കി വിധിപ്രഖ്യാപിക്കാനിരിക്കെയാണ് ഇയാൾ ഒളിവിൽ പോയത്. തുടർന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള കല്ലൂർകുന്ന് വനമേഖലയിൽ നിന്നും ഇയാളെ പിടികൂടിയത്. അവിടെ പന്നിഫാമിൽ ഭാര്യയുമൊത്ത് വേഷം മാറി കഴിയുകയായിരുന്നു. ഇടുക്കി ജില്ലയിലെ ട്രൈബൽ കോളനിയിലും ഒളിവിൽ താമസിച്ചിരുന്നു. ഏ.എസ്.പി അനൂജ് പലിവാലിന്‍റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ വി,എം.കേഴ്സൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഏ.ആർ.ജയൻ, സി.എം.കരീം സി.പി.ഒ ബോബി ഏലിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here